
എന്താണ് ക്വുർആൻ?
'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജന്മമെടുത്തത്? ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ ...
View More

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? മരണാനന്തരം നമുക്കൊരു ജീവിതമുണ്ടോ? ...
View More

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാ മറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു? ...
View More

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. ...
View More

മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ
പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ തീര്‍ച്ചയായും നാമാണ് നിങ്ങളെ ...
View More


മനുഷ്യാരംഭം മുതൽ തന്നെ ദൈവം മനുഷ്യർക്കു വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകികൊണ്ടിരുന്നു.
മനുഷ്യരിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കപെട്ട ചിലരെയാണ് അല്ലാഹു അതിനുവേണ്ടി ദൈവദൂതന്മാരായി നിയോഗിച്ചത്.
നോഹ, അബ്രഹാം, മോശ, ദാവീദ്, സോളമൻ, യേശു തുടങ്ങിയ ദൈവദൂതന്മാർ അവരിൽ പെട്ടവരാണ്.
അവരെല്ലാം ചില കാലഘട്ടത്തേക്കും പ്രദേശത്തേക്കും മാത്രമായി നിയോഗിക്കപെട്ട ദൂതന്മരായിരുന്നു.
എന്നാൽ അവർക്ക് ശേഷം ലോക ജനതക്കു വേണ്ടി അല്ലാഹു നിയോഗിച്ച അവസാനത്തെ ദൈവദൂതനാണ് മുഹമ്മദ് നബി ﷺ.
അദ്ദേഹത്തെ വിശ്വസിക്കാനും പിന്തുടരുവാനും ദൈവം നമ്മോട് കല്‍പിച്ചിട്ടുണ്ട്.
പറയുക: നബിയേ താങ്കൾ പറയുക:
അല്ലയോ മനുഷ്യരേ,
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള
അല്ലാഹുവിന്റെ ദൂതനാകുന്നു.
ആകാശങ്ങളുടെയും ഭൂമിയുടെയും
ആധിപത്യം ഏതൊരുവന്നാണോ അവന്റെ ദൂതന്‍.
അവനല്ലാതെ ഒരു ദൈവവുമില്ല.
അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും
അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍.”
അല്ലാഹു,
അവനല്ലാതെ ദൈവമില്ല.
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍,
എല്ലാം നിയന്ത്രിക്കുന്നവന്‍.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല.
അവന്റേതാണ്
ആകാശഭൂമികളിലുള്ളതെല്ലാം..."
ആകാശങ്ങളെയും ഭൂമിയെയും
മുന്‍ മാതൃകയില്ലാതെ
സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).
അവനൊരു കാര്യം തീരുമാനിച്ചാല്‍
'ഉണ്ടാവുക' എന്ന
അവന്റെ ഒരു വചനം മതി.
അതോടെ അതുണ്ടാകുന്നു."
നിറം, ദേശം, ഭാഷാ വ്യത്യാസമില്ലാതെ ഈ ലോകത്തെ സകല ജനങ്ങളും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്.
അതെ, നമ്മെ സൃഷ്ടിച്ച ദൈവം; അവന്‍ ഒരുവന്‍ മാത്രമാണ്.
ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ ‘വചന’ങ്ങളിലൂടെയാണ്.
'സ്രഷ്ടാവിനെ അറിയുക' എന്ന ശീർശകത്തിനു കീഴിൽ അല്ലാഹുവിനെ അറിയാനുള്ള എതാനും വചനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അവ വായിക്കുമല്ലോ..


ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. അവന് അറബി ഭാഷയിൽ പറയുന്ന പേരാണ് അല്ലാഹു.
അവൻ സൃഷ്ടിയല്ല; എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവാണ്.
നിങ്ങളുടെ ദൈവം
ഏകദൈവം മാത്രമാകുന്നു.
അവനല്ലാതെ
യാതൊരു ദൈവവുമില്ല.
അവന്‍ പരമകാരുണികനും
കരുണാനിധിയുമത്രെ.
അല്ലാഹു,
അവനല്ലാതെ ദൈവമില്ല.
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍,
എല്ലാം നിയന്ത്രിക്കുന്നവന്‍.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല.
അവന്റേതാണ്
ആകാശഭൂമികളിലുള്ളതെല്ലാം..."
ആകാശങ്ങളെയും ഭൂമിയെയും
മുന്‍ മാതൃകയില്ലാതെ
സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).
അവനൊരു കാര്യം തീരുമാനിച്ചാല്‍
'ഉണ്ടാവുക' എന്ന
അവന്റെ ഒരു വചനം മതി.
അതോടെ അതുണ്ടാകുന്നു."
നിറം, ദേശം, ഭാഷാ വ്യത്യാസമില്ലാതെ ഈ ലോകത്തെ സകല ജനങ്ങളും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്.
അതെ, നമ്മെ സൃഷ്ടിച്ച ദൈവം; അവന്‍ ഒരുവന്‍ മാത്രമാണ്.
ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ ‘വചന’ങ്ങളിലൂടെയാണ്.
'സ്രഷ്ടാവിനെ അറിയുക' എന്ന ശീർശകത്തിനു കീഴിൽ അല്ലാഹുവിനെ അറിയാനുള്ള എതാനും വചനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അവ വായിക്കുമല്ലോ..


ഭൂമിയിലെ ഒരു സവിശേഷ സൃഷ്ടിയായ മനുഷ്യന് തന്നെ കുറിച്ചും, തന്റെ ജീവിത ലക്ഷ്യം, മരണം, മരണാനന്തര ജീവിതം തുടങ്ങി അവൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന ഒരു ‘സത്യാസത്യ വിവേചന ഗ്രന്ഥം’ അന്ത്യദൂതൻ മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്.
അത് നമുക്ക് വായിക്കാനും ആലോചിച്ച് മനസ്സിലാക്കാനും പിന്തുടരാനുമുള്ളതാണ്.
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 39:1)
“ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നാകുന്നു.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 14:52)
“ഇത്(ഖുര്‍ആന്‍) മനുഷ്യർക്കുള്ള സന്ദേശമാണ്.
ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും, ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:2)
“ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 17:9-10)
“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു,
സല്‍കർമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 38:29)
“നിനക്ക് നാം ഇറക്കിത്തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്.
ഇതിലെ വചനങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഓർമിക്കുന്നതിനും വേണ്ടി.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 15:9)
“തീര്‍ച്ചയായും നാമാണ് ഈ ഉൽബോധനം (ഖുര്‍ആന്‍) ഇറക്കിയത്.
തീർച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 39:41)
“തീര്‍ച്ചയായും, മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
അതിനാല്‍ ആരെങ്കിലും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്.
വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ.
നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.”


ഭൂമിയിലെ ഒരു സവിശേഷ സൃഷ്ടിയായ മനുഷ്യന് തന്നെ കുറിച്ചും, തന്റെ ജീവിത ലക്ഷ്യം, മരണം, മരണാനന്തര ജീവിതം തുടങ്ങി അവൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന ഒരു ‘സത്യാസത്യ വിവേചന ഗ്രന്ഥം’ അന്ത്യദൂതൻ മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്.
അത് നമുക്ക് വായിക്കാനും ആലോചിച്ച് മനസ്സിലാക്കാനും പിന്തുടരാനുമുള്ളതാണ്.
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 39:1)
“ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നാകുന്നു.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 14:52)
“ഇത്(ഖുര്‍ആന്‍) മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്.
ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും, ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:2)
“ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 17:9-10)
“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു,
സല്‍കർമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 15:9)
“തീര്‍ച്ചയായും നാമാണ് ഈ ഉൽബോധനം (ഖുര്‍ആന്‍) ഇറക്കിയത്.
തീർച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 39:41)
“തീര്‍ച്ചയായും, മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
അതിനാല്‍ ആരെങ്കിലും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്.
വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ.
നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.”


സൃഷ്ടികളെ ദൈവമായി കരുതി അവരെ ആരാധിക്കുക, അവരോട് പ്രാർഥിക്കുക തുടങ്ങി മനുഷ്യർ ചെയ്യുന്ന കർമങ്ങളിലെ അപകടവും അർഥശ്യൂന്യതയും നമ്മെ ബോധ്യപ്പെടുത്തുന്ന സ്രഷ്ടാവിന്റെ വചനങ്ങൾ ഏറെ ഗൗരവമുള്ളതാണ്.
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 46:4-6)
“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ.
അതല്ല, ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ?
നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടുവന്നു തരൂ.
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേൽപ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?
അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി തീര്‍ത്തും അജ്ഞരാണ്.
മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും, ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ നിഷേധിക്കുകയും ചെയ്യും.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 22:73-74)
“അല്ലയോ മനുഷ്യരേ! ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക.
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാർഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുന്നില്ല.
അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും.
മാത്രവുമല്ല, ഒരു ഈച്ച അവരുടെ പക്കല്‍നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് വീണ്ടെടുക്കാന്‍പോലും അവര്‍ക്ക് കഴിയില്ല.
സഹായം തേടുന്നവനും തേടപ്പെടുന്നവനും ഏറെ ദുര്‍ബലര്‍ തന്നെ.
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല.
തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 16:19-22)
“നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍തന്നെയും സൃഷ്ടിക്കപ്പെട്ടവരാകുന്നു.
അവര്‍ മരിച്ചവരാണ്. ജീവനുള്ളവരല്ല.
ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.
നിങ്ങളുടെ ദൈവം ഏകദൈവമത്രെ.
എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയും അവര്‍ അഹങ്കാരികളുമാകുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 4:48)
“തന്നോട് പങ്കുചേര്‍ക്ക അല്ലാഹുവിന് മാത്രം നല്‍കേണ്ട ആരാധനകളും പ്രാർഥനകളും മറ്റും അവന്റെ സൃഷ്ടികൾക്ക് നൽകൽ.പ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല
അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ്.
ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ച യായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കി യിരിക്കുന്നത്.”
മുകളിൽ വായിച്ച ദൈവ വചനങ്ങൾ, അല്ലാഹുവിനു പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിലെ ഗുരുതരമായ തെറ്റ് വ്യക്തമാക്കുന്നു.
ഇനി നാം അറിയേണ്ടത്, മനുഷ്യർക്ക് നേർവഴി കാണിക്കാൻ ദൈവം നിയോഗിച്ച അവസാനത്തെ ദൂതനെകുറിച്ചാണ്.
Copyright 2026 READQURN.IN